കൊച്ചി: കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം. സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,153.09 ഡോളറായി കുറഞ്ഞു. ഏപ്രിൽ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്.
യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഇടിഞ്ഞു. ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,156.90 ഡോളറായാണ് വില കുറഞ്ഞത്. ചൈനയും യു.എസും തീരുവ കുറക്കാൻ തയാറായതാണ് സ്വർണവില കുറയാനുള്ള പ്രധാനകാരണം. യു.എസ് ഫെഡറൽ റിസർവ് വായ്പ നയം ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് ചാഞ്ചാട്ടമാണ്. ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച വിപണികൾ പിന്നീട് നഷ്ടത്തിലേക്ക് പോയെങ്കിലും, ഉച്ചയോടെ നേട്ടത്തിലേക്ക് കയറി. അന്താരാഷട്ര വിപണിയിൽ ഉയർച്ചയുണ്ടായാൽ വ്യാപാരം ലാഭത്തിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.