കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന് 60 രൂപ വർധിച്ചത് 5360 രൂപയായി ഉയർന്നു. പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 42,880 രൂപയായി ഉയർന്നു. സ്വർണവില പുതിയ റെക്കോർഡാണ് കുറിച്ചത്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. ഒമ്പത് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് സ്പോട്ട് ഗോൾഡിന്റെ വിലയെത്തി. 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,951.79 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകൾ 1.3 ശതമാനം ഉയർന്ന് 1,967.40 ഡോളറായി.
ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. കാൽ ശതമാനത്തിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തിയത്. നിരക്കുയർത്തുന്നതിന്റെ തോത് ഫെഡറൽ റിസർവ് കുറച്ചുവെങ്കിലും പണപ്പെരുപ്പം ഇപ്പോഴും നിയന്ത്രണത്തിലല്ലെന്നാണ് യു.എസ് കേന്ദ്രബാങ്കിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.