പ്രതീകാത്മക ചിത്രം

വീണ്ടും കുതിപ്പ്; സ്വർണവില 88,000ത്തിന് അരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. ഇതോടെ പവന്റെ വില 88,000 രൂപക്ക് അടുത്തെത്തി. ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വർധിച്ച് 10930 രൂപയായി. പവന്റെ വില 440 രൂപ വർധിച്ച് 87,440 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ചൊവ്വാഴ്ച ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ സ്വർണ വില ഇടിഞ്ഞിരുന്നു. എന്നാൽ  ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വർണ വില വീണ്ടും റെക്കോഡിലെത്തി. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 880 രൂപ വർധിച്ച് 87,000 രൂപയായി ഉയർന്നു.

ആഗോളവിപണിയിലും സ്വർണവില ഉയർന്നു. യു.എസ് ഷട്ട്ഡൗണിനെ തുടർന്നുള്ള ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയതോടെയാണ് വില ഉയർന്നത്. സ്​പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,872.87 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 3,901.40 ഡോളറായും ഉയർന്നു.

യു.എസി​ലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി ധനബിൽ കഴിഞ്ഞ ദിവസവും പാസാക്കാനായില്ല. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. ഇതേതുടർന്ന് അവശ്യസേവനങ്ങളൊഴികെ മറ്റ് സർക്കാർ സേവനങ്ങളുടെയെല്ലാം പ്രവർത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബിൽ സെനറ്റിൽ പാസാക്കാൻ കഴിഞ്ഞ ദിവസവും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ​ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാൽ നീക്കം പരാജയപ്പെടുകയായിരുന്നു.

ധനബിൽ പാസാകണമെങ്കിൽ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാൽ, രണ്ട് അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സർക്കാർ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ബൈഡൻ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നത്.

Tags:    
News Summary - Gold prices rise again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT