കൊച്ചി: ഈ മാസത്തെ ഉയർന്നനിരക്കിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയായി. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇന്ന് ഉയർച്ചയുണ്ടായി. ഈ ഉണർവ് വരും ദിവസങ്ങളിൽ ഇന്ത്യയിലേയും സ്വർണവിലയിൽ പ്രതിഫലിച്ചേക്കും.
സ്പോട്ട് ഗോൾഡ് വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 5,183.85 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഉയർന്ന് 5200 ഡോളറിലേക്ക് എത്തി. ഡോളർ ദുർബലമാവുന്നത് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഇന്ന് നടക്കുന്ന ഇറാൻ-യു.എസ് ചർച്ചകളാവും. ചർച്ചകൾക്കൊടുവിൽ സമാധാനപരമായ ഒരു പരിഹാരമുണ്ടായില്ലെങ്കിൽ അത് വലിയ രീതിയിൽ സ്വർണവില ഉയരുന്നതിലേക്ക് നയിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
ഇതിനൊപ്പം തന്നെ ഫെഡറൽ റിസർവിന്റെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കും. ഫെഡറൽ റിസർവ് ഈ വർഷം 25 ബേസിക് പോയിന്റിന്റെ കുറവ് പലിശനിരക്കിൽ വരുത്തുമെന്ന് കരുതുന്ന നിക്ഷേപകരുണ്ട്. പലിശനിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾ ഫെഡറൽ റിസർവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാൽ അത് സ്വർണവില ഉയരുന്നതിലേക്ക് നയിച്ചേക്കും.
ഫെബ്രുവരിയിലെ സ്വർണവില
1. 1,17,760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080 രൂപ
19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)
20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)
21. 1,16,800 രൂപ
22. 1,16,800 രൂപ
23. 1,18,320 രൂപ
24. 1,18,640 രൂപ
25. 1,18,720 രൂപ
26. 1,18,560
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.