കൊച്ചി: സർവകാല റെക്കോഡ് കുതിപ്പിന് ശേഷം സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച രാവിലെ ഇടിഞ്ഞ സ്വർണ വില ഉച്ചക്ക് ശേഷം ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയർന്ന് 95,880 രൂപയുമാണ് വില. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.
14 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 30 രൂപയാണ് ഉയർന്നത്. നിലവിൽ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വിലയിലും 20 രൂപയുടെ വർധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 0.44 ശതമാനം ഉയർന്ന് 4215.62 ഡോളറാണ് വില. 18.85 ഡോളറാണ് വർധിച്ചത്. വെള്ളിക്ക് ട്രോയ് ഔൺസിന് 62.05 ഡോളറാണ് വില. യു.എസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചതിന് പിന്നാലെയാണ് സ്വർണ വില ഇടിയുകയും തിരിച്ചുകയറുകയും ചെയ്തത്.
ഈ വർഷത്തെ ഏറ്റവും അവസാനത്തെ പലിശ നിരക്ക് നിർണയത്തിന് ശേഷം യു.എസ് ഓഹരി വിപണി കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.