കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 105 രൂപയുടെ കുറവാണ് ഉണ്ടായത്. 11,410 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. പവന്റെ വിലയിൽ 840 രൂപയുടെ കുറവുണ്ടായി. 91,280 രൂപയായാണ് പവന്റെ വില ഇടിഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.
ഡോളർ കരുത്താർജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകൾ നൽകി ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില 0.7 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,082.77 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചറിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. ഒരു ശതമാനം ഇടിവോടെ ഔൺസിന് 4,095.80 ഡോളറാണ് സ്വർണത്തിന്റെ ഭാവി വില.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 115 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,515 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 920 രൂപയുടെ വർധനവുണ്ടായി. 92,120 രൂപയായാണ് പവന്റെ വില ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.