അഴിമതിക്കേസിൽ സാംസങ് തലവൻ അറസ്റ്റിൽ

സിയോൾ: സാംസങ്ങ് ഗ്രൂപ് തലവൻ ജെയ്.വൈ.ലീ അഴിമതിക്കേസിൽ അറസ്റ്റിലായി. ദക്ഷിണകൊറിയൻ പ്രസിഡൻറ് പാർക്ക് ഗെൻ ഹെയുടെ ഇംപീച്ച്മെൻറിന് വരെ കാരണമായ അഴിമതിക്കേസിലാണ്  അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സിയോളിലെ ഡിറ്റക്ഷൻ സെൻററിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ്ച അദ്ദേഹത്തിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത്. സാംസങ്ങിെൻറ രണ്ട് കമ്പനികൾ തമ്മിൽ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഇടപാടാണ് കേസിന് ആധാരം. ലീക്ക് വ്യക്തിപരമായി നേട്ടമുണ്ടായ ഇടപാടിൽ സർക്കാർ അധികാരികൾക്ക് കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്.

നിലവിൽ സാംസങ്ങിെൻറ വൈസ് ചെയർമാനാണ് 48കാരനായ ലീ. ലീയുടെ അറസ്റ്റിനെ തുടർന്ന് സാംസങ്ങിെൻറ ഒാഹരികളുടെ  വില  1.2 ശതമാനം വരെ കുറഞ്ഞു. വൈസ് ചെയർമാനൊപ്പം  സാംസങ്ങിെൻറ മറ്റ് ചില ഉദ്യോഗസ്ഥരും കേസിൽ സംശയത്തിെൻറ നിഴലിലാണ്. 

നേരത്തെ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ലീ  നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ്  അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ലീയുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സാംസങ് വക്താവ് അറിയിച്ചു. സാംസങ്ങിെൻറ ദൈനംദിന പ്രവർത്തനങ്ങളിൽ  അറസ്റ്റ് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Samsung chief Lee Jae-yong has been arrested on bribery charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.