മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന കുപ്രസിദ്ധ വജ്ര വ്യാപാരി നീരവ് മോദി ഇന്ത്യയിലേക്ക് വരാൻ ഭയക്കുന്നത് രാവണനുമായി താരതമ്യം ചെയ്യുന്നതും ആൾക്കൂട്ട ആക്രമണവും ഭയന്നാണെന്ന് അഭിഭാഷകൻ. മുംബൈയിലെ പ്രത്യേക കോടതിയിലാണ് വിചിത്രമായ കാരണവുമായി നീരവ് മോദിയുെട അഭിഭാഷകൻ വിജയ് അഗർവാൾ എത്തിയത്.
എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അഭിഭാഷകെൻറ വാദം തള്ളി. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ നീരവ് മോദിക്ക് പൊലീസിൽ പരാതിപ്പെടാമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഫ്യുജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്സ് ബിൽ പ്രകാരം നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെൻറിെൻറ അപേക്ഷക്കെതിരെ പ്രത്യേക കോടതി മുമ്പാകെ വാദിക്കുകയായിരുന്നു വിജയ് അഗർവാൾ.
അതേസമയം തെൻറ സമ്പത്തിനെ കുറിച്ചുള്ള രേഖകളോ, ഫയലുകളോ ഇപ്പോൾ കയ്യിലില്ലെന്ന് നീരവ് മോദി അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. കേസുമായി സഹകരിക്കാൻ നീരവ് മോദി തയാറാവുന്നില്ലെന്ന എൻഫോഴ്സ്മെൻറ് ആരോപണവും അഭിഭാഷകൻ നിഷേധിച്ചു.
നിരന്തരം മെയിലുകളും സമൻസുകളുമയച്ചിട്ടും മറുപടി നൽകിയില്ലെന്നായിരുന്നു എൻഫോഴ്സ്മെൻറിെൻറ പരാതി. എന്നാൽ സുരക്ഷാ ഭീഷണിമൂലമാണ് ഇന്ത്യയിലേക്ക് വരാത്തതെന്ന് എൻഫോഴ്സ്മെൻറിെൻറ മെയിലുകൾക്ക് മറുപടി നൽകിയിരുന്നുവെന്ന് നീരവ് മോദിയുടെ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.