ആഗോളതലത്തിൽ രാഷ്ട്രങ്ങളുടെ സാമ്പത്തികാവസ്ഥയുടെ സൂചകമായി അംഗീകരിക്കപ്പെട്ട പ്രക്രിയയാണ് ‘ക്രെഡിറ്റ് റേറ്റിങ്’ അഥവാ വായ്പ തിരിച്ചടക്കാനുള്ള ശേഷിയുടെ നിർണയം. സർക്കാറുകളുടെയും കമ്പനികളുടെയും സാമ്പത്തികശേഷി വിലയിരുത്തിയാണ് ക്രെഡിറ്റ് റേറ്റിങ് നടത്തുന്നത്. അമേരിക്ക ആസ്ഥാനമായ മൂഡീസ് ഏജൻസിയാണ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തി പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
13 വർഷമായി പട്ടികയിലെ ഏറ്റവും താഴ്ന്ന നിലവാരമായ ‘ബിഎഎ3’ ആയിരുന്നു ഇന്ത്യയുടെ റേറ്റിങ്. ഇതിനെ ഒരു പടി ഉയർത്തി ‘ബിഎഎ2’ ആയാണ് റേറ്റിങ് നിർണയിച്ചത്. നിലവിൽ പുരോഗമനപരം എന്ന അർഥത്തിൽ ‘പോസിറ്റിവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോഴത് സ്ഥിരതയുള്ളത് എന്ന അർഥത്തിൽ ‘സ്റ്റേബിൾ’ എന്നാക്കി ഉയർത്തി.
റേറ്റിങ് ഉയരുന്നതനുസരിച്ച് നിക്ഷേപങ്ങൾ ലാഭം/പലിശ സഹിതം തിരിച്ചുകിട്ടാനുള്ള സാധ്യതയും റേറ്റിങ് കുറഞ്ഞാൽ നഷ്ടസാധ്യതയും കൂടും. ഉയർന്ന റേറ്റിങ് ഉള്ള രാജ്യങ്ങൾക്കും കമ്പനികൾക്കും അന്താരാഷ്ട്ര നിക്ഷേപകരിൽനിന്ന് കുറഞ്ഞ പലിശക്ക് കൂടുതൽ വായ്പ ലഭിക്കുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.