തൂത്തുക്കുടി വെടിവെപ്പ്: വേദാന്തയുടെ ഒാഹരി വില കുത്തനെ കുറഞ്ഞു

മുംബൈ: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാൻറിനെതിരെ ഗ്രാമവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിന് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് വേദാന്ത കമ്പനിയുടെ ഒാഹരി വിലയിൽ വൻ കുറവ്. വേദാന്തയുടെ ഒാഹരി വില 2017 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഏകദേശം 4.56 ശതമാനം നഷ്ടത്തോടെയാണ്വിപണിയിൽ വേദാന്തയുടെ  ഒാഹരികൾ വ്യാപാരം നടത്തുന്നത്.

വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറിനെതിരെ പ്രദേശവാസികൾ മാസങ്ങളായി സമരത്തിലാണ്. പ്ലാൻറിെൻറ 25 വർഷത്തെ ലൈസൻസ് അവസാനിക്കാനിരിക്കെ അത് പുതുക്കാനുള്ള തീരുമാനമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. 
ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ലാൻറ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ജനങ്ങൾ പലതവണ സമരത്തിനിറങ്ങിയിരുന്നു.
തൂത്തുക്കുടിലെ വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ യൂനിറ്റിലെ നിയന്ത്രിക്കുന്ന ലണ്ടനിൽ ലിസ്റ്റ് ചെയ്ത വേദാന്ത റിസോഴ്സ് എന്ന സ്ഥാപനമാണ്. അതേ സമയം, പ്ലാൻറ് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

Tags:    
News Summary - Vedanta hits over 10-month low as protests against copper plant turn violent-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.