മൂന്നുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിൽ നടന്നത് 8622 തട്ടിപ്പുകൾ

ന്യുഡൽഹി: വജ്രവ്യാപാരി നീരവ് മോദി നടത്തിയ 11300 കോടി രൂപയുെട ബാങ്ക് തട്ടിപ്പിെൻറ ഞെട്ടലിലാണ് രാജ്യം. അതിനു തൊട്ടു പിറകെ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പിെൻറ വ്യാപ്തി തെളിയിക്കുന്ന വാർത്തകൾ പുറത്തു വരുന്നു. ഇന്ത്യയിെല പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ 2014-15 വർഷത്തിലും 2016-17 വർഷത്തിലുമായി 471 തട്ടിപ്പു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 

മൂന്ന് സാമ്പത്തിക വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിൽ 8,622 തട്ടിപ്പു കേസുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല ഇൗ മാസം ആദ്യം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. 2014-15 വർഷത്തിൽ പി.എൻ.ബിയിൽ മാത്രം 180 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015-16ൽ അത് 131 കേസുകളാണെങ്കിൽ 2016-17 ൽ അത് 160 എണ്ണമായി വർധിച്ചു. 

21 പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്. 2014-15 വർഷത്തിൽ 893 എണ്ണം. അടുത്ത വർഷം അത് 770 ആയി കുറഞ്ഞെങ്കിലും 2016-17ൽ വീണ്ടും 803ലേക്ക് ഉയർന്നു. 

തട്ടിപ്പിെൻറ എണ്ണത്തിൽ രണ്ടാം സ്ഥാനം ബാങ്ക് ഒാഫ് ബറോഡക്കാണ്. 2014-15 വർഷത്തിൽ 303 കേസുകളും പിന്നീടുള്ള വർഷങ്ങളിൽ 255ഉം 224ഉം കേസുകളും റിപ്പോർട്ട് ചെയ്തു. കേസുകൾ കൂടുതലുണ്ടെങ്കിലും ഇതിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരായ നടപടികൾ നാമമാത്രമാണ്. 2015ൽ പൊതുമേഖലാ ബാങ്കുകളിെല 2,748 ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. 2016ൽ അത് 1994 ആയി കുറഞ്ഞു. 2017 ജനുവരി മുതൽ മാർച്ച് വരെ 458 ജീവനക്കാരാണ് നടപടി നേരിട്ടതെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - In Three Years, Government Banks Reported 8622 Frauds - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.