തൃശൂർ: മാസ്റ്റർ, വിസ എന്നീ അന്തർദേശീയ ഡെബിറ്റ് കാർഡുകളെ വെല്ലാൻ ഇന്ത്യ വികസിപ്പിച്ച റുപെ കാർഡിന് മോദി സർക്കാറിെൻറ മേക്ക് ഇൻ ഇന്ത്യയിലും ഡിജിറ്റൽ ഇന്ത്യയിലും രക്ഷയില്ല. ആമസോൺ പോലുള്ള വൻകിട ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കാവുന്ന റുപെ കാർഡ് പക്ഷേ, രാജ്യത്തിനകത്ത് പല പൊതുആവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ല. ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ റെയിൽവേയുടെ സേവനങ്ങൾക്കും ഫോൺ, വൈദ്യുതി തുടങ്ങിയവയുടെ ബിൽ അടയ്ക്കാനും റുപെ കാർഡ് കൊണ്ട് പ്രയോജനമില്ല.
പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ നിരവധി ആപ്പും കാർഡും ഇറക്കുന്ന രാജ്യത്ത് സ്വന്തം ഡെബിറ്റ് കാർഡ് ഇപ്പോഴും രണ്ടാം തരമാണ്. റുപെ കാർഡിെൻറ ഈ പരിമിതി സമീപകാലത്ത് ഉപഭോക്താക്കളെ സാരമായി ബാധിക്കുന്നുണ്ട്. ബാങ്കുകൾ മാഗ്നറ്റിക് ഡെബിറ്റ് കാർഡ് പിൻവലിച്ച് ഇ.എം.വി ചിപ്പ് കാർഡ് വിതരണം ചെയ്തു വരികയാണ്. എസ്.ബി.ഐ ഉൾപ്പെടെ എല്ലാ ബാങ്കുകളും ഇങ്ങനെ നൽകുന്നതിൽ റുപെ കാർഡുമുണ്ട്. ഇത് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ല.
2012 മാർച്ച് 26നാണ് നാഷനൽ പേമെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ റുപെ കാർഡ് ഇറക്കിയത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും കാർഡിെൻറ ഉടമകൾക്ക് നിശ്ചിത തുക കമീഷനുണ്ട്. ഇത് ബാങ്കുകളോ മറ്റ് സംവിധാനങ്ങളോ ആണ് നൽകേണ്ടത്. വിവിധ രാജ്യങ്ങളുടെ സംയുക്ത സംരംഭങ്ങളായ മാസ്റ്റർ, വിസ കാർഡുകൾക്ക് ലോകമാകെ സ്വീകാര്യതയുണ്ട്. അതിനാൽ കമീഷൻ ഇനത്തിൽ വൻ സമ്പാദ്യമാണ് ഇവ നേടുന്നത്. രാജ്യത്ത് 40 കോടി റുപെ കാർഡുണ്ടെന്നാണ് കണക്ക്. ഇതിൽ 20 കോടി പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടുമായി ബന്ധിപ്പിച്ചതാണെന്നും പ്രതിദിനം 24 ലക്ഷം വിനിമയങ്ങൾ ഈ കാർഡ് ഉപയോഗിച്ച് നടക്കുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം അവകാശപ്പെടുന്നു. എന്നാൽ, ബാലാരിഷ്ടതകൾ റുപെ കാർഡിനെ അതേപടി പിന്തുടരുകയാണ്.
അന്തർദേശീയ സ്വീകാര്യത നേടാൻ ശ്രമമില്ലെന്നു മാത്രമല്ല, രാജ്യത്തിനകത്ത് സർക്കാർ സംവിധാനങ്ങളിൽപോലും ഇതിെൻറ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. കേന്ദ്ര സർക്കാർ റുപെ കാർഡിന് പ്രോത്സാഹനം നൽകുകയാണെന്ന് അടുത്തിടെ മാസ്റ്റർ കാർഡ് പരാതിപ്പെട്ടിരുന്നു. അതിനുശേഷം റുപെ കാർഡിന് വീണ്ടും കഷ്ടകാലമാണ്. മാസ്റ്റർ, വിസ കാർഡുകളെപ്പോലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡായി ലോകമെങ്ങും ഏതാവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ ഇന്ത്യൻ സംരംഭം അപ്രസക്തമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.