ന്യൂഡൽഹി: പെട്രോളും ഡീസലും അടക്കമുള്ള അവശ്യ ഇന്ധനങ്ങളുടെ ദിനംപ്രതിയുള്ള വില മാറ്റത്തിനെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹരജി പ്രാതിനിധ്യ ഹരജിയായി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. എന്നാൽ, വിഷയത്തിൽ കേന്ദ്രത്തോട് പരാതിപ്പെടാനാവില്ലെന്നും ‘അവശ്യവസ്തു വിൽപന നിയമ’ത്തിെൻറ പ്രഥമ വായനയിൽ സ്ഥിരവില നിശ്ചയിക്കൽ കേന്ദ്രത്തിന് നിർബന്ധമല്ലെന്നും ഹരജി പരിഗണിച്ചുകൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവർ ഹരജിക്കാരിയോട് പറഞ്ഞു. ഹരജി തീർപ്പാക്കുകയാണെന്നും ബെഞ്ച് അറിയിച്ചു.
ഡൽഹിയിലുള്ള ഡിസൈനർ പൂജ മഹാജനാണ് കോടതിയെ സമീപിച്ചത്. വിൽപനക്ക് ന്യായനിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇന്ധനവില സർക്കാറിന് പരോക്ഷമായി നിയന്ത്രിക്കാൻ കഴിയുമെന്നും ഇൗ വർഷം കർണാടക നിയമസഭ തെരഞ്ഞെടുപ്പിെൻറ സമയത്ത് വിലവർധന ഉണ്ടായിട്ടില്ലെന്നും അഭിഭാഷകയായ മൈത്രി മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ എണ്ണക്കമ്പനികളുമായി കൈകോർത്തുകൊണ്ട് നടത്തുന്ന ഇടപാടാണിതെന്നും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും നിരവധി നികുതികൾ വർധിപ്പിച്ച് കമ്പനികൾക്ക് ലാഭം വർധിപ്പിച്ചു നൽകുകയാണെന്നും ഇവർ പറയുന്നു.
ദിവസവുമുള്ള വിലമാറ്റം ഭരണഘടനാവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.