പെട്രോൾ, ഡീസൽ വിൽപന ഇടിഞ്ഞു; എൽ.പി.ജി കൂടി

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം രാജ്യത്ത് പെട്രോൾ,ഡീസൽ വിൽപനയിൽ കുറവ്. പെട്രോൾ വിൽപന 15.5 ശതമാനവും ഡീസൽ വിൽപന 24 ശതമാനവും കുറഞ്ഞു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് വിമാന ഇ ന്ധനത്തിൻെറ വിൽപനയേയും ബാധിച്ചു. 31 ശതമാനം കുറവാണ് വിമാന ഇന്ധന വിൽപനയിൽ ദൃശ്യമായത്.

അതേസമയം, എൽ.പി.ജി വിൽപന 3.1 ശതമാനം കൂടി. മാർച്ച് മാസത്തിലെ കണക്കുകളാണ് എണ്ണ കമ്പനികൾ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം മാർച്ചുമായി താരതമ്യം ചെയ്യുേമ്പാഴാണ് വിൽപന കുറഞ്ഞത്.

1.859 മില്യൺ ടൺ പെട്രോളാണ് മാർച്ചിൽ വിറ്റത്. 2019 മാർച്ചിൽ 2.2 മില്യൺ ടൺ വിറ്റിരുന്ന സ്ഥാനത്താണ് ഇടിവ് സംഭവിച്ചത്. 6.34 മില്യൺ ടൺ ഡീസൽ വിറ്റിരുന്ന സ്ഥാനത്ത് വിൽപന 4.8 മില്യൺ ടണ്ണായി കുറഞ്ഞു. 2.25 മില്യൺ ടണ്ണിൽ നിന്ന് 2.185 മില്യൺ ടണ്ണായി വിമാന ഇന്ധനത്തിൻെറ വിൽപനയും ഇടിഞ്ഞു.

ലോക്ഡൗണിനെ തുടർന്ന് ആളുകൾ കൂട്ടത്തോടെ എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്തതോടെ വിൽപന ഉയർന്നു. 2.25 മില്യൺ ടണായാണ് എൽ.പി.ജി വിൽപന ഉയർന്നത്. കഴിഞ്ഞ മാർച്ച് 25നാണ് 21 ദിവസത്തെ ലോക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Tags:    
News Summary - petrol and disel price hike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.