വാഷിങ്ടൺ: ഇന്ത്യയിൽ അതിവേഗം വില ഉയരുേമ്പാഴും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയുന്നു. ബുധനാഴ്ച ആറ് ശതമാനം ഇടിവാണ് എണ്ണവിലയിലുണ്ടായത്. ബ്രെൻറ് ക്രൂഡിെൻറ വില 2.29 ഡോളർ കുറഞ്ഞ് 40.29 ഡോളറായി. 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയേറ്റ് ക്രൂഡ് ഓയിലിെൻറ വിലയും 2.36 ഡോളർ ഇടിഞ്ഞ് 38.01 ഡോളറായി. 5.85 ശതമാനത്തിെൻറ കുറവാണുണ്ടായത്. ചൊവ്വാഴ്ചയാണ് മാർച്ചിന് ശേഷം എണ്ണവില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. ഇതിന് പിന്നാലെ വീണ്ടും വില ഇടിയുകയായിരുന്നു. പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതാണ് എണ്ണ വില കുറയാനുള്ള പ്രധാനകാരണം.
ലോകരാജ്യങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവില നേരിയ രീതിയിൽ ഉയർന്നത്. എന്നാൽ, പല രാജ്യങ്ങളിലും കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടായതോടെ അത് എണ്ണവിലയേയും ബാധിക്കുകയായിരുന്നു. യു.എസിെൻറ എണ്ണ സംഭരണശാലകൾ വീണ്ടും നിറയാനുള്ള സാധ്യതയും വിലയെ സ്വാധീനിക്കുന്നുണ്ട്.
അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഇടിയുേമ്പാഴും ഇന്ത്യയിൽ വില ഉയരുകയാണ്. തുടർച്ചയായി 18ാം ദിവസവും ഇന്ത്യയിൽ വില ഉയർന്നിരുന്നു. അതേസമയം, 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.