ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിക്ക് 52 കോടിയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതിന് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) ഇ-മെയിൽ വഴി അറസ്റ്റ്വാറൻറ് അയച്ചു.
കേസിൽ ഹാജരാകാതിരുന്നതിന് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയാണ് നീരവ് മോദിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. നീരവ് മോദിക്കും സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിെൻറ മൂന്നു സ്ഥാപനങ്ങൾക്കുമെതിരെ ഡി.ആർ.െഎ കഴിഞ്ഞ മാർച്ചിൽ നടപടി തുടങ്ങിയിരുന്നു. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കമ്പനികൾക്ക് ഇറക്കുമതിക്ക് നികുതി ഇളവുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റുമതി ചെയ്താൽ മാത്രമേ പൂർണ നികുതിയിളവിന് അർഹതയുള്ളൂ.
എന്നാൽ, 890 കോടിയുടെ വജ്രങ്ങളും രത്നങ്ങളും ഇറക്കുമതിചെയ്ത നീരവ് മോദിയുടെ കമ്പനികൾ ഇത് വിപണിയിൽ വിൽക്കുകയായിരുന്നു. ഇതിന് 52 കോടിയാണ് കസ്റ്റംസ് തീരുവയായി നൽകേണ്ടത്. ഇതിന് പകരം വിലകുറഞ്ഞ വജ്രങ്ങളും രത്നങ്ങളും കയറ്റുമതിചെയ്താണ് നികുതി വെട്ടിച്ചത്. എന്നാൽ, ഡി.ആർ.െഎ അന്വേഷണത്തിൽ മൂന്നു കമ്പനികളും തട്ടിപ്പ് നടത്തിയതായി തെളിവ് ലഭിച്ചു. നിരവധി തവണ സമൻസ് അയച്ചെങ്കിലും നീരവ് മോദിയോ കമ്പനി പ്രതിനിധികളോ കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്നാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.