തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വാഹനങ്ങള ുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന പ്രാബല്യത്തിൽ. മദ്യത്തിന് രണ്ടു ശതമാന ം നികുതി ഏർപ്പെടുത്തിയതോടെ അതിൻെറ വിലയും കൂടും.
വലിയ വീടുകൾക്ക് നിലവിലുള്ള ആഡംബര നികുതിയിലും വർധന വരും. അതേസമയം, ജി.എസ്.ടി കൗൺസിലിൻെറ വിജ്ഞാപനത്തിനു ശേഷമേ ഇത് നടപ്പാകൂ. ചരക്ക് സേവന നികുതി വെബ്സൈറ്റിൽ അടക്കം ഭേദഗതി വേണ്ടതുണ്ട്. അതിനാൽ നടപ്പാകുന്നത് വൈകും.
അഞ്ചു ശതമാനത്തിനു മുകളിലുള്ള എല്ലാ ഉൽപന്നങ്ങൾക്കും സാധനങ്ങൾക്കും ഒരു ശതമാനം കണ്ട് വില കയറുന്നതായിരുന്നു ബജറ്റ് നിർദേശം. ആയിരത്തോളം ഉൽപന്നങ്ങളും സേവനങ്ങളും 12,18,28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുന്നു. സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി വരും. 100 രൂപയുടെ ടിക്കറ്റിന് 110 രൂപ എന്ന നിരക്കിൽ ഉയരും.
3000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകളുടെ ആഡംബര നികുതി വർധിക്കും. 4000 രൂപ മുതൽ 10,000 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി ഇനി നൽകേണ്ടി വരുക. ജി.എസ്.ടി രജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.