മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവിസ് നിർത്തിയ ജെറ്റ് എയർവേസിൽ ഉദ്യോഗസ്ഥരുടെ കൂട്ടരാജി. കമ്പന ിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ (സി.ഇ.ഒ) വിനയ് ദുബെ, ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ അമിത് അഗർവാൾ, ചീഫ് പീപ്ൾസ് ഓഫിസർ രാഹുൽ തനേജ എന്നിവരാണ് രാജിവെച്ചത്.
കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയർവേസിെൻറ ശ്രമങ്ങളും ജെറ്റിനെ കരകയറ്റാൻ പര്യാപ്തമല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ഭരണ തലപ്പത്തുനിന്ന് ഉദ്യോഗസ്ഥരുടെ കൂട്ടരാജിയെന്നാണ് വിവരം. ജെറ്റിൽ 24 ശതമാനം മാത്രം ഓഹരിയുള്ള ഇത്തിഹാദ് 1700 കോടിക്ക് മുകളിൽ നിക്ഷേപിക്കാനാവില്ലെന്ന് രണ്ടുദിവസം മുമ്പ് കമ്പനിയെ അറിയിക്കുകയായിരുന്നു.
9,000 കോടിയുടെ കടബാധ്യതയുള്ള ജെറ്റിന് വീണ്ടും പറന്നുയരാൻ ഈ തുക പര്യാപ്തമായിരുന്നില്ല. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് മൂവരും രാജി വെച്ചതെന്നാണ് കമ്പനി മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിക്ക് സമർപ്പിച്ച രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രമുഖരുടെ രാജിവാർത്ത പുറത്തുവന്നതോടെ ജെറ്റിെൻറ ഓഹരിക്ക് ചൊവ്വാഴ്ച ഏഴു ശതമാനം വിലയിടിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.