പ്രളയ സെസ് ഈടാക്കുന്നത് ജൂലൈയിലേക്ക് നീട്ടി

തിരുവനന്തപുരം: പ്രളയ സെസ് പിരിക്കുന്നത് ജൂലൈ ഒന്നിലേക്ക് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചു. ജൂൺ ഒന്നുമ ുതൽ പിരിക്കാനായിരുന്നു തീരുമാനം. സെസിനുമേൽ നികുതി ഈടാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം. ജി.എസ ്.ടി കൗൺസിലിെൻറ ശിപാർശയോടെ യുക്തമായ ക്രമീകരണങ്ങൾ വരുത്തിയശേഷമായിരിക്കും സെസ് പിരിവ് ആരംഭിക്കുക. സാവകാശം വ േണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജൂലൈ ഒന്നിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ജി.എസ്.ടിയിൽ സെസ് ഇൗടാക്കുേമ്പാൾ പകുതി തുക കേന്ദ്ര സർക്കാറിന് പോകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇക്കാര്യം ജി.എസ്.സി കൗൺസിലിനെ ബോധ്യപ്പെടുത്തിയശേഷം ജൂലൈ ഒന്നിനാകും ഇനി സെസ് പ്രാബല്യത്തിലാവുക.

അഞ്ച് ശതമാനത്തിൽ കൂടുതൽ നികുതിവരുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും രണ്ട് വർഷത്തേക്ക് ഒരുശതമാനം പ്രളയ സെസ് ചുമത്താനാണ് തീരുമാനിച്ചത്. നേരത്തെ ബജറ്റിൽ ഇതിന് നിർദേശം വെന്നങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടിെവച്ചു.

Tags:    
News Summary - GST in kerala-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.