130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്: പ്രതി പിടിയിൽ

പെരുമ്പാവൂർ: പ്ലൈവുഡ് വ്യാപാരത്തിെൻറ മറവിൽ 130 കോടിയോളം രൂപയുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വെട്ടിച്ച സംഭവത്തിൽ  പ്രധാന പ്രതി പിടിയിൽ. പെരുമ്പാവൂർ ചേലാമറ്റം കുപ്പിയാൻ വീട്ടിൽ നിഷാദിനെയാണ് തിങ്കളാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് പിടികൂടിയത്. പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി െവട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് രണ്ടാഴ്ചയായി ഇയാൾ മുങ്ങി നടക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് പെരുമ്പാവൂർ പൊലീസിെൻറ സഹായത്തോടെ ജി.എസ്.ടി ഉദ്യോഗസ്ഥർ പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട് ഒാടുന്നതിനിടെ നിഷാദിന് വീണ് പരിേക്കറ്റു. തുടർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയശേഷം എറണാകുളത്തേക്ക് െകാണ്ടുപോകുകയായിരുന്നു. 

പല പേരുകളിൽ ജി.എസ്.ടി അക്കൗണ്ട് എടുത്ത് ഇൗ പേരുകളിൽ പ്ലൈവുഡ് കയറ്റി അയച്ചാണ് ഇയാൾ നികുതി വെട്ടിച്ചത്. പുതുതായി തുടങ്ങുന്ന തട്ടിപ്പ് സ്ഥാപനങ്ങൾ മൂന്ന് മാസം തികയും മുമ്പ് തന്നെ നിർത്തുകയും ചെയ്തിരുന്നു. ഇതിനാൽ റിേട്ടൺ നൽകേണ്ടി വന്നിരുന്നില്ല. തീർത്തും ദരിദ്രരായ ആളുകളുടെ പേരിൽ വരെ ഇയാൾ ജി.എസ്.ടിയും സ്ഥാപനവും ആരംഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - GST Fraud: One Arrested-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.