ബാങ്കുകളുടെ കിട്ടാക്കടം മാർച്ച് 2020ൽ 8 ശതമാനമായി കുറയും

ന്യൂഡൽഹി: 2020 മാർച്ചിൽ ബാങ്കുകളുടെ കിട്ടാക്കടം എട്ട് ശതമാനമായി കുറയുമെന്ന് റിപ്പോർട്ടുകൾ. മാർച്ച് 2018ൽ ബാങ് കുകളുടെ കിട്ടാകടം 11.5 ശതമാനമായിരുന്നു 2019 മാർച്ചിൽ ഇത് 9.3 ശതമാനമായി കുറഞ്ഞിരുന്നു. 2020ൽ കിട്ടാകടം വീണ്ടും കുറയുമെന ്നാണ് ക്രഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസൽ വ്യക്തമാക്കുന്നത്.

കിട്ടാകടത്തിൻെറ 80 ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020ഓടെ പൊതുമേഖല ബാങ്കുകളുടെ കിട്ടാകടം 10.6 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. 2018 മാർച്ചിൽ 14.6 ശതമാനമായിരുന്നു പൊതുമേഖല ബാങ്കുകളുടെ കിട്ടാകടം.

കിട്ടാകടമാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകൾ നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്. കിട്ടാകടം കുറക്കാൻ കർശന നടപടികളുമായി ബാങ്കുകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബാങ്കുകളെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ മൂലധനസമാഹരണം ഉൾപ്പടെയുള്ള പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Gross NPAs of banks may reduce to eight per cent by March 2020-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.