2018ൽ സ്വർണവിലയുടെ അവസ്ഥയെന്തായിരിക്കും? കൂടുമെന്ന് ഒരുവിഭാഗം, കൂടില്ലെന്ന് മറുവിഭാഗം. വിപണി വിദഗ്ധർക്കിടയിൽ തർക്കം െകാഴുക്കുകയാണ്. അന്താരാഷ്ട്ര സാഹചര്യങ്ങൾ നോക്കിയാൽ വില കൂടുമെന്നാണ് ഒരുവിഭാഗം പറയുന്നത്. ആഭ്യന്തര സാഹചര്യങ്ങളാണ് വില കുറയുമെന്ന് മറുവിഭാഗം പറയാൻ കാരണം. പുതിയ തന്ത്രങ്ങളുടെ ഭാഗമായി ഡോളറിനെ ശക്തിപ്പെടുത്താൻ അമേരിക്കയിൽ ട്രംപ് ഭരണകൂടം കാര്യമായ ഇടപെടൽ നടത്തില്ലെന്ന വിലയിരുത്തലാണുള്ളത്.
ഡോളർ അമിതമായി ശക്തിപ്പെടാതിരിക്കലാണ് അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമെന്ന നിലപാട് നേരത്തേതന്നെ ട്രംപ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം അമേരിക്കൻ ട്രഷറി സെക്രട്ടറിയും ഇതേനിലപാട് കൈക്കൊണ്ടു. ഇതോടെ, ഡോളർ നിരക്ക് താഴുകയും സ്വർണവില ഉയരുകയും ചെയ്തു. ആറാഴ്ച തുടർച്ചയായി ഡോളർ ഇടിഞ്ഞുനിന്നപ്പോൾ ഐ.എം.എഫും യൂറോപ്യൻ സെൻട്രൽ ബാങ്കുമൊക്കെ വിമർശനവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടൊപ്പം, ആഭ്യന്തരസമ്മർദവും ശക്തമായതോടെ ട്രംപ് നിലപാട് തിരുത്തി, കഴിഞ്ഞയാഴ്ച ഡോളർ ശക്തിപ്പെടുകയും സ്വർണവില കുറയുകയും ചെയ്തു.
എന്നാൽ, ആഭ്യന്തരവിപണിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സ്വർണവില സംബന്ധിച്ചുള്ളത്. ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ ആഭരണങ്ങൾക്കുള്ള ആഭ്യന്തര ഡിമാൻഡ് വർധിക്കുമെന്നും അത് വിപണിക്ക് ഗുണകരമാകുമെന്നുമാണ് ഒരുവിലയിരുത്തൽ. അതേസമയം, കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സ്വർണവിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നത് വിപണിയിൽ നിരാശ പടർത്തുകയും ചെയ്തു.
കേന്ദ്ര ബജറ്റിൽ സ്വർണത്തിെൻറ ഇറക്കുമതിതീരുവ കുറക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ, സ്വർണ ഇറക്കുമതി ചുങ്കം സംബന്ധിച്ചും കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി പരാമർശങ്ങെളാന്നും നടത്തിയില്ല. ഇറക്കുമതി വർധിപ്പിക്കുന്നതിന് പകരം, ജനങ്ങളുടെ കൈയിൽ നിഷ്ക്രിയമായി ഇരിക്കുന്ന സ്വർണം സർക്കാറിലേക്ക് ആകർഷിക്കുന്നതിനാണ് ധനമന്ത്രി ഉൗന്നൽ നൽകിയത്. ഇതിെൻറ ഭാഗമായി സ്വർണ നിക്ഷേപപദ്ധതി കൂടുതൽ ആകർഷകമാക്കുമെന്നും നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും പ്രഖ്യാപനങ്ങളുമുണ്ടായി. ഇതിനപ്പുറം ഒന്നും ഉണ്ടായതുമില്ല. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച സ്വർണനിക്ഷേപപദ്ധതികൾക്ക് കാര്യമായ പ്രതികരണം ഉണ്ടാകാതിരുന്നത് നിക്ഷേപത്തിൽ നിന്നുള്ള ആദായം കുറവായതും നടപടിക്രമങ്ങൾ സങ്കീർണമായതും കാരണമാണ്. ഈ സാഹചര്യത്തിൽ സ്വർണനിക്ഷേപ പദ്ധതി കൂടുതൽ ആകർഷകമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.