കൊച്ചി: നോട്ട് നിരോധനവും ചരക്ക് സേവനനികുതി (ജി.എസ്.ടി)യും നിയന്ത്രണങ്ങളും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം സ്വർണ വിപണിക്ക് കനത്ത തിരിച്ചടിയായി. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ടിരുന്നവർ മ്യൂച്വൽ ഫണ്ടുകളിലേക്കും ഒാഹരി വിപണിയിലേക്കും തിരിഞ്ഞതും മഞ്ഞലോഹത്തിെൻറ മാറ്റ് കുറച്ചു. കേരളത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വ്യാപാരത്തിൽ 40 മുതൽ 50 ശതമാനം ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. രാജ്യത്താകെ സ്വർണത്തിന് ഡിമാൻഡ് കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോട്ട് നിരോധനത്തോടെ ഉടലെടുത്ത മാന്ദ്യം തുടരുകയാണ്. രണ്ടു ലക്ഷം രൂപക്ക് മേൽ വാങ്ങുന്നവർ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന വ്യവസ്ഥയും വിപണിയിലെ അനിശ്ചിതത്വവും നിക്ഷേപകർക്ക് സ്വർണത്തോട് താൽപര്യം കുറച്ചിട്ടുണ്ട്. സീസണിൽ പോലും മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം പകുതിയായി കുറഞ്ഞെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഗിരിരാജൻ പറഞ്ഞു.
ഇൗ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് സ്വർണത്തിെൻറ ആവശ്യകതയിൽ 25 ശതമാനം ഇടിവുണ്ടായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യു.ജി.സി) റിപ്പോർട്ട്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 152.7 ടൺ സ്വർണമായിരുന്നു ആവശ്യം. ഇത്തവണ 114.9 ടണ്ണായി കുറഞ്ഞു. സ്വർണ നിക്ഷേപത്തിൽ 23 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷത്തിെൻറ മൂന്നാം പാദത്തിൽ സ്വർണ നിക്ഷേപം 11,520 കോടിയുടേത് ആയിരുന്നെങ്കിൽ ഇൗ വർഷം 8200 കോടിയായി കുറഞ്ഞു. ആഗോളതലത്തിൽ ഡിമാൻഡ് മുൻ വർഷത്തേക്കാൾ ഒമ്പത് ശതമാനം കുറഞ്ഞു. എട്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആവശ്യകതയാണ് ഇത്.ആഭരണങ്ങളുടെ കാര്യത്തിൽ മൂന്നുശതമാനം കുറവുണ്ടായി. സ്വർണത്തിന് ഡിമാൻഡ് കുറഞ്ഞതിനൊപ്പം ഒാഹരി വിപണിയിലെ നിക്ഷേപം 21ശതമാനം വർധിച്ചിട്ടുമുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.