ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നി വരുടെ ചിത്രങ്ങളടങ്ങിയ ബോർഡിങ് പാസ് എയർ ഇന്ത്യക്ക് പിന്നാലെ ഗോ എയറും പിൻവലിച ്ചു.
തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
എയർ ഇന്ത്യ മോദിയുടേയും വിജയ് രൂപാണിയുടേയും ചിത്രങ്ങളടങ്ങിയ ‘വൈബ്രൻറ് ഗുജറാത്ത്’ ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോർഡിങ് പാസ് വിതരണം ചെയ്തതിനെത്തുടർന്ന് തൃണുമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. തിങ്കളാഴ്ചയാണ് എയർ ഇന്ത്യ വിവാദ േബാർഡിങ് പാസുകൾ പിൻവലിച്ചത്.
ശ്രീനഗർ വിമാനത്താവളത്തിൽ മോദിയുടേയും വിജയ് രൂപാണിയുടേയും ചിത്രമുള്ള ബോർഡിങ് പാസ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല രംഗത്തുവന്നു.
നേരത്തേ, തൃണുമൂൽ കോൺഗ്രസിെൻറ പരാതിയിൽ മോദിയുെട ചിത്രങ്ങളടങ്ങിയ റെയിൽവേ ടിക്കറ്റുകൾ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.