ന്യൂഡൽഹി: 2019 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ചിൻെറ പ്രവചനം. 6.8 ശതമാ നമായി രാജ്യത്തിൻെറ ജി.ഡി.പി കുറയുമെന്നാണ് ഫിച്ച് വ്യക്തമാക്കുന്നത്. നേരത്തെ സമ്പദ്വ്യവസ്ഥ 7 ശതമാനം നിരക ്കിൽ വളരുമെന്നായിരുന്നു പ്രവചനം.
2021ൽ സമ്പദ്വ്യവസ്ഥ 7.1 ശതമാനം നിരക്കിൽ വളരുമെന്നും ഫിച്ച് വ്യക്തമാക്കുന്നു. വായ്പ പലിശ നിരക്കുകൾ ആർ.ബി.ഐ മാറ്റം വരുത്തിയതാണ് വളർച്ച നിരക്ക് കുറക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2019 ഫെബ്രുവരിയിൽ വായ്പ പലിശ നിരക്ക് ആർ.ബി.ഐ 0.25 ബേസിക്സ് പോയിൻറ് കുറച്ചിരുന്നു. ഇത് സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കും.
എണ്ണവിലയിൽ വരും മാസങ്ങളിൽ ചെറിയൊരു വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഉൽപന്നങ്ങളുടെ വില വർധനവിന് കാരണമാകും. ഇക്കാര്യം കൂടി ഫിച്ച് പരിഗണിച്ചിരിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.