മുംബൈ/ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ അടുത്ത സഹായിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഫയർസ്റ്റാർ ഗ്രൂപ് എന്ന സ്ഥാപനത്തിെൻറ വൈസ് പ്രസിഡൻറ് ശ്യാം സുന്ദർ വാധ്വയെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം പിടികൂടിയത്. നീരവ് മോദിക്കുവേണ്ടി ഇയാൾ കള്ളപ്പണ ഇടപാട് നടത്തിയതായി സംശയിക്കുന്നു. മോദി പങ്കാളിയായ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരം ഇയാളിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇ.ഡി.
രണ്ട് വ്യാജ സ്ഥാപനങ്ങൾക്കുവേണ്ടി പേപ്പർ ജോലി നടത്തിയതായും ഡമ്മി ഡയറക്ടർമാരെ നിയമിച്ചതായും ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
പഞ്ചാബ് നാഷനൽ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി, ഗീതാഞ്ജലി ജെംസ് ഉടമ മെഹുൽ ചോക്സി എന്നിവർക്കെതിരെ ഇ.ഡി രണ്ട് കള്ളപ്പണക്കേസുകളാണ് എടുത്തിരിക്കുന്നത്. ഇരുവരുടെയും സ്ഥാപനങ്ങളിൽ 251 പരിശോധനകളും നടത്തി 7,664 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.