ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തേ പ്രവചിച്ചതിൽനിന്നും കുറയുമെന്ന് അന്താരാഷ്ട്ര ധനകാര്യ ഏജൻസിയായ മൂഡീസ്. ആഭ്യന്തര മൊത്ത ഉൽപാദന വളർച്ച(ജി.ഡി.പി) യിലെ ഇടിവ് നീണ്ടുനിൽക്കുമെന്നും ഏജൻസി പറയുന്നു. 5.8 ശതമാനം വളർച്ചയാണ് നേരത്തേ ക ണക്കാക്കിയിരുന്നത്. ഇത് 5.6 ശതമാനത്തിലേക്ക് കുറയുമെന്നാണ് അനുമാനം.
2018ൽ 7.4 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്. 2020ൽ 6.6 ശതമാനവും 2021ൽ 6.7ശതമാനവും വളർച്ച നേടുമെങ്കിലും പ്രതീക്ഷിച്ച നിരക്കിനേക്കാൾ കുറവാണ് ഇതെന്നും മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവിസ് വ്യക്തമാക്കുന്നു.
2018െൻറ പകുതിക്കുശേഷമാണ് രാജ്യത്ത് സാമ്പത്തിക വളർച്ച താഴാൻ തുടങ്ങിയത്. 2019െൻറ രണ്ടാം പാദമായപ്പോഴേക്കും അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞു. തൊഴിലില്ലായ്മ കൂടി.
അതിനു മുേമ്പതന്നെ നിക്ഷേപം മരവിച്ച അവസ്ഥയിലായിരുന്നുവെന്നും മൂഡീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.