മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക് തുരങ്കം വെച്ച്  ബാങ്കുകൾ

ന്യൂഡൽഹി: മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗത്തിന് പിഴയുമായി ബാങ്കുകൾ. അക്കൗണ്ടിൽ മിനിമം ബാലൻസില്ലാതെ എ.ടി.എമ്മുകളിലോ സ്വയ്പ്പിങ് മിഷ്യനുകളിലോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ പിഴയീടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. 17 മുതൽ 25 രൂപയും നികുതിയുമാണ് പിഴയായി ഇൗടാക്കുക.

എസ്.ബി.െഎ 17 രൂപയാണ് പിഴയായി ഇൗടാക്കുക. എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ തുടങ്ങിയ ബാങ്കുകൾ 25 രൂപയുമാണ് പിഴയായി ഇൗടാക്കുക. കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുേമ്പാൾ കച്ചവടക്കാരനിൽ നിന്ന് ഇൗടാക്കുന്ന തുക സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ ഉത്തരവുകളൊന്നും നിലവിലില്ല.

ബാങ്ക് ശാഖകളെ ആശ്രയിക്കാതെ എ.ടി.എമ്മുകളിൽ നിന്നും പണമെടുക്കുന്നതിനെ സർക്കാർ പ്രോൽസാഹിപ്പിക്കുേമ്പാഴാണ് ഇതിന് തുരങ്കം വെക്കുന്ന നടപടികളുമായി ബാങ്കുകൾ  മുന്നോട്ട് പോകുന്നത്. ചെക്ക് ഉപയോഗിക്കുേമ്പാഴും സമാനമായ രീതിയിലാണ് പിഴയിടാക്കുന്നതെന്ന വിശദീകരണമാണ് ബാങ്കുകൾ നൽകുന്നത്.

Tags:    
News Summary - Customers hit with debit card decline charges-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.