ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിെൻറ ജി.പി.എഫ് അക്കൗണ്ടിൽനിന്ന് വ്യാജമായി 92 ലക്ഷം രൂപ പിൻവലിച്ച സംഭവത്തിൽ തിരിച്ചറിയാത്ത ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ കേസെടുത്തു. 2017 ആഗസ്റ്റിനും കഴിഞ്ഞ ഫെബ്രുവരിക്കും ഇടയിലാണ് മന്ത്രാലയത്തിെൻറ ആഭ്യന്തര അക്കൗണ്ടിൽനിന്ന് അജ്ഞാതർ 92 ലക്ഷം പിൻവലിച്ചതായി കെണ്ടത്തിയത്.
ജനക്പുരിയിലെ ആക്സിസ് ബാങ്കിൽ രാംകുമാർ എന്നയാളുടെ പേരിലുള്ള ജി.പി.എഫ് അക്കൗണ്ടിൽനിന്ന് 22 ലക്ഷം രൂപ പിൻവലിക്കാനുള്ള ശ്രമത്തിനിടെയാണ് തട്ടിപ്പ് ബോധ്യമായതെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ജി.പി.എഫ് അക്കൗണ്ട് ഉടമയുടെ പേരിൽ സാമ്യതയില്ലാത്തതിനാലും മറ്റും ബാങ്ക് പണം നൽകിയില്ല.
പിന്നീടുള്ള വിശദമായ പരിശോധനയിൽ അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തി. തുക പിൻവലിക്കാൻ നൽകിയ അനുമതിപത്രത്തിലെ ഒപ്പും വ്യാജമായിരുന്നു. മറ്റ് അക്കൗണ്ടുകളിലും ഇത്തരം തട്ടിപ്പുകൾ അരങ്ങേറിയതായി സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.