ബംഗളൂരു: മീ ടു വിവാദത്തിൽ ബിന്നി ബൻസാലിനെതിരെ ആരോപണം ഉന്നയിച്ച യുവതി മാപ്പ് പറഞ്ഞു. യുവതിക്കെതിരെ ബിന്നി ബൻസാൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മാപ്പപേക്ഷ. ബിന്നിയുടെ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ആരോപണങ്ങളിൽ താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി അറിയിക്കുകയായിരുന്നു. തുടർന്ന് ബിന്നി പരാതി പിൻവലിച്ചു. ഇക്കണോമിക്സ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മീ ടു ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബിന്നി ബൻസാലിനെ ഫ്ലിപ്കാർട്ടിൽ നിന്നും കമ്പനിയുടെ ഉടമസ്ഥരായ വാൾമാർട്ട് പുറത്താക്കിയിരുന്നു. യുവതിക്കെതിരെ പരാതി നൽകുമെന്ന് ബിന്നി ബൻസാൽ വ്യക്തമാക്കിയിരുന്നു. ഫ്ലിപ്കാർട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് ബിന്നിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നാണ് യുവതിയുടെ ആരോപണം.
അതേസമയം, ആരോപണങ്ങളെ കുറിച്ച് വാൾമാർട്ട് അന്വേഷിച്ചിരുന്നു. ഇതിൽ ഇരുവരും തമ്മിൽ പരസ്പരം സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് വാൾമാർട്ട് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.