ന്യൂഡല്‍ഹി: എയര്‍ബാഗ് നിര്‍മാണത്തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയിലെ 2.24 ലക്ഷം കാറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു. 2003-2012 കാലയളവില്‍ നിര്‍മിച്ച സി.ആര്‍.വി, സിവിക്, സിറ്റി, ജാസ് എന്നീ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇതാദ്യമായാണ് നിര്‍മാണത്തിലെ പിഴവ് പരിഹരിക്കാന്‍ ഇത്രയധികം വാഹനങ്ങളെ ഇന്ത്യയില്‍ ഒരു കമ്പനി തിരികെവിളിക്കുന്നത്.
2,23,578 വാഹനങ്ങളില്‍ ഫിറ്റ് ചെയ്ത എയര്‍ബാഗ് ഇന്‍ഫ്ളേറ്ററുകള്‍ സൗജന്യമായി മാറ്റിനല്‍കുമെന്ന് കമ്പനി അറിയിച്ചു. തകാത കോര്‍പ് വിതരണം ചെയ്ത എയര്‍ബാഗുകളിലാണ് നിര്‍മാണപ്പിഴവ് കണ്ടത്തെിയിരിക്കുന്നത്. ഇതേ കാരണത്താല്‍ ആഗോളതലത്തില്‍ രണ്ടു മില്യണിലേറെ കാറുകളാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) 2012 ജൂലൈയില്‍ സ്വീകരിച്ച നയപ്രകാരം സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഹനനിര്‍മാതാക്കള്‍ ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാറുണ്ട്. ഇതുവരെ 10,85,064 വാഹനങ്ങളാണ് ഇത്തരത്തില്‍ തിരിച്ചുവിളിച്ചത്. ഫോര്‍ഡ് കമ്പനി 2013ല്‍ തങ്ങളുടെ ഫിഗോ, ഫിയസ്റ്റ ക്ളാസിക് മോഡലുകളിലായി 1.66 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചതും ഈ വര്‍ഷം ജൂലൈയില്‍ ജനറല്‍ മോട്ടോഴ്സ് തങ്ങളുടെ ബീറ്റ്, സ്പാര്‍ക്, എഞ്ചോയ് മോഡലുകളിലായി 1.55 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചതുമാണ് ഇതിനുമുമ്പ് നടന്ന വലിയ തിരിച്ചുവിളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.