മുംബൈ: പലിശ നിരക്കുകള്‍ കുറക്കണമെന്ന താല്‍പര്യം വീണ്ടും വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പണപ്പെരുപ്പം കുറഞ്ഞുവരുന്നതു പരിഗണിച്ച് റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എസ്.ബി.ഐ ബാങ്കിങ് ആന്‍ഡ് ഇക്കണോമിക്സ് കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. ആഗോള നിക്ഷേപത്തിനായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പൂര്‍ണമായും തുറന്നുകൊടുക്കണം. അപൂര്‍വം ചില മേഖലകള്‍ മാത്രം ഇക്കാര്യത്തില്‍ ഒഴിവാക്കിയാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.