ന്യൂഡൽഹി: ക്രിപ്റ്റോകറൻസി വ്യാപാരം നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്നായിരുന്നു ഉത്തർപ്രദേശ് സ്വദേശി നൽകിയ ഹരജിയിലെ ആവശ്യം. ഹരജിയിൽ ആവശ്യപ്പെട്ട പ്രധാന ഇളവുകൾ നിയമനിർമാണ നിർദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്.
ഹർജിക്കാരനെതിരെ നിലനിൽക്കുന്ന നടപടികളിൽ ജാമ്യംതേടുകയാണ് ഹരജിയുടെ യഥാർഥ ലക്ഷ്യമെന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സാധാരണ ജാമ്യം അനുവദിക്കുന്നതിന് ഉചിതമായ കോടതിയെ സമീപിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.