ദുബൈ: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കാൻ ശ്രമിച്ച ബജറ്റാണിതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ഭക്ഷ്യ സുരക്ഷ, നൈപുണ്യ വികസനം തുടങ്ങിയവക്ക് നൽകിയ പരിഗണന പ്രധാനമാണ്. 50 പുതിയ വിമാനത്താവളങ്ങളുടെ നിർമാണം, ജലഗതാഗത മേഖലയുടെ വികസനം എന്നിവ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തും.
ആഗോള ബിസിനസുകളുടെയും നിക്ഷേപകരുടെയും സ്വപ്ന കേന്ദ്രമെന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥാനം ഉയർത്താൻ ബജറ്റ് ഉപകരിക്കും. ഭക്ഷ്യസുരക്ഷയാണ് സമൂഹത്തിനും കാർഷിക മേഖലക്കം ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല. ഇന്ത്യ-ഗൾഫ് വ്യാപാര ബന്ധത്തെ ബജറ്റ് ശക്തിപ്പെടുത്തും. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് കൂടുതൽ നിക്ഷേപമിറക്കാനും ബജറ്റ് ഉപകരിക്കുമെന്ന് യൂസുഫലി പറma yusuff aliഞ്ഞു.
കോഴിക്കോട്: ആഗോള സാമ്പത്തികമാന്ദ്യ ഭീഷണി നിലനിൽക്കുന്നതിനിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമമാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ വളരെ ഉയർന്ന നിരക്കിലായതിനാൽ വലിയ തോതിലുള്ള സ്വർണ കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ബജറ്റിൽ തീരുവ കുറക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, അതിന് ധനമന്ത്രി തയാറായിട്ടില്ല. ഇത് നിരാശജനകമാണ്. ഇപ്പോൾ 15 ശതമാനമാണ് ഫലത്തിൽ ഇറക്കുമതി തീരുവ. അത് കുറക്കാതെ കള്ളക്കടത്തും നിയമവിരുദ്ധ കച്ചവടവും നിയന്ത്രിക്കാൻ കഴിയില്ല. പ്രത്യക്ഷത്തിൽ കേരളത്തിന് സന്തോഷം തരുന്ന കാര്യങ്ങളൊന്നും ബജറ്റിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.