തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിെൻറ ജീവനി അരി
ആലുവ: തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിെൻറ ജീവനി അരി വിപണനത്തിന് തയാറായി. 30 ശതമാനം തവിടോടുകൂടി പുഴുങ്ങി കുത്തിയ അരി വിത്തുൽപാദന കേന്ദ്രത്തിലാണ് വിൽപന നടത്തുന്നത്. നുറുശതമാനം ജൈവരീതിയിൽ ഫാമിൽതന്നെ ഉൽപാദിപ്പിച്ച നെല്ല് കുത്തിയെടുത്ത അരിയാണിത്.
കള നിയന്ത്രണത്തിനും രോഗ കീടനിയന്ത്രണത്തിനും രാസവളമോ കീടനാശിനികളോ കളനാശിനികളോ ഒന്നും ഉപയോഗിച്ചിട്ടില്ല.
പകരം ഫാമിലെ താറാവുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ജീവനി അരി മട്ടയും വെള്ളയുമുണ്ട്. മനരത്ന, ജപ്പാൻ വയലറ്റ് എന്നിവയുടേതാണ് മട്ട അരി. ജൈവ എന്ന ഇനത്തിേൻറതാണ് വെള്ള അരി. ഇതേ അരികളുടെ പുട്ടുപൊടിയും അവലും ഇപ്പോൾ ലഭ്യമാണ്. ഫാമിലെ കുളത്തിൽ വളർത്തുന്ന മീനുകളും വിൽപനക്ക് തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.