എടവണ്ണ: ശൈത്യമേഖലയില്‍ മാത്രം കൃഷിചെയ്യുന്നതും ആളുകള്‍ മോഹവില കൊടുത്ത് വാങ്ങുന്നതുമായ സ്ട്രോബറി വീട്ടുമുറ്റത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് എടവണ്ണയിലെ പത്തപ്പിരിയം പനനിലത്ത് റൈഹാന. ഒരു കൃഷി ഗ്രൂപ്പില്‍നിന്ന് കിട്ടിയ രണ്ട് തൈകളില്നിന്നാണ് ആദ്യം കൃഷി ആരംഭിച്ചത്.
ഇന്ത്യയില്‍ സ്ട്രോബറി കൃഷി ചെയ്യുന്നത് 85 ശതമാനവും മഹാരാഷ്ട്രയിലെ മലമ്പ്രദേശമായ മഹാബലേശ്വറിലാണ്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയര്‍ന്നുകിടക്കുന്ന ഇടുക്കിയിലെ കാന്തല്ലൂരിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതും അപൂര്‍വമാണ്. സ്വീറ്റ് ചാര്‍ലി എന്ന വിഭാഗത്തില്‍പെട്ടതാണ് വിളവെടുപ്പ് നടത്തിയത്. വീടിന് മുന്നില്‍ തൂക്ക് ചട്ടിയിലും കൃഷി ചെയ്യാന്‍ കഴിയും. ശൈത്യകാലത്താണ് വിളവെടുപ്പ്, എങ്കിലും മഴക്കാലത്ത് പോലും പഴം ഉണ്ടായതായി റൈഹാന പറഞ്ഞു. 'മുറ്റത്തെ കൃഷി കൂട്ടായ്മ'യിലെ വേണുവിെൻറ നിർദേശപ്രകാരമുള്ള കൃഷിരീതിയാണ് പിൻതുടരുന്നത്.
വാരിക്കോടന്‍ മോയിനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. കൃഷി വകുപ്പ് പിന്തുണ നല്കിയാല് വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കഴിയുമെന്നും റൈഹാന പറഞ്ഞു. ആവശ്യക്കാര്‍ക്ക് തൈകളും വില്പന നടത്തുന്നുണ്ട്. ടെറസിന് മുകളിലാണ് കൃഷി ചെയ്യുന്നത്. നിരവധി തരം പച്ചമുളകുകളും ഇവിടെ വിളയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.