മൂവാറ്റുപുഴ: മത്സ്യ കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് രാജു കുന്നത്ത്. ശാസ്ത്രീയ രീതിയില്‍ മത്സ്യ കൃഷി ചെയ്ത മുളവൂര്‍ കുന്നത്ത് കെ.വി. രാജുവിനാണ് നൂറുമേനി വിളവ് ഇക്കുറി ലഭിച്ചത്. സംയോജിത കൃഷി രീതിയായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ചര്‍ (ആര്.എ.എസ്) അക്വാപോണിക്സ് രീതി ഉപയോഗപ്പെടുത്തിയാണ് രാജു മത്സ്യ കൃഷി ചെയ്യുന്നത്. ഫിഷറീസ് വകുപ്പില്‍നിന്നും ലഭിച്ച 8000- തിലോപ്പിയ ഇനത്തില്‍പെട്ട മത്സ്യമാണ് വ്യാഴാഴ്ച വിളവെടുക്കുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടൻറും ഇപ്പോള്‍ തൃശൂര്‍ ഗവ.കോളജിലെ എല്‍.എല്‍.ബി വിദ്യാർഥിയുമായ 50-കാരനായ രാജു ചെറുപ്പം മുതലെ കൃഷിയോടായിരുന്നു താല്പര്യം. പഠനത്തോടൊപ്പം കൃഷിയും തൊഴിലായി സ്വീകരിച്ചു. വീടിന് സമീപം ചെറിയൊരു പടുത കുളത്തില്‍ മത്സ്യ കൃഷി ആരംഭിച്ച ഇദ്ദേഹം മത്സ്യ കൃഷി കൂടുതല്‍ ആദായകരമായതോടെ കൂടുതലായി ആരംഭിക്കുകയായിരുന്നു. മത്സ്യകൃഷി ശാസ്ത്രീയമാക്കുന്നതിന് ലക്ഷങ്ങളാണ് ചെലവായത്. രണ്ട് പടുത കുളങ്ങളിലായി 500-കട്ലയും 500-റൂഹ് ഇനത്തില്‍പെട്ട മത്സ്യവും വളര്‍ത്തുന്നുണ്ട്. ഭാര്യ ബിബിന്‍ രാജുവും, മക്കളായ ഹെലന് രാജുവും, എയ്ഞ്ചല്‍ രാജുവും, എല്‍ദോസ് രാജുവും മത്സ്യ കൃഷിയില്‍ സഹായത്തിനുണ്ട്. പച്ചക്കറി കൃഷി, പശു വളര്‍ത്തല്‍, മത്സ്യ കുഞ്ഞുങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും വില്പനയും രാജുവിനുണ്ട്. മത്സ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്യൂസ് വര്‍ക്കി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.