മുക്കം: സംസ്ഥാനത്തെ ക്ഷീരകർഷകരും തൊഴിലുറപ്പ് പദ്ധതിയിലേക്ക്. പശുക്കളുള്ള ക്ഷീരകർഷകർക്ക് തൊഴിലുറപ്പിെൻറ വേതനം നൽകുന്ന സംസ്ഥാനത്തെ പ്രഥമ പദ്ധതിക്ക് മുക്കം നഗരസഭ തുടക്കം കുറിച്ചു. നഗരസഭയിലെ 220 ക്ഷീരകർഷകർക്കാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേതനം നൽകാൻ അനുമതിയായത്. അധ്വാനത്തിെൻറ ഇരട്ടി ഫലമാണ് ക്ഷീരകർഷകർക്ക് ഇതുവഴി ലഭിക്കുക. 271 രൂപയാണ് വേതനം നൽകുന്നത്. ഇതു മുഖേന ഒരോ ക്ഷീര കർഷകനും മാസത്തിൽ 27100 രൂപ അധികവരുമാനവും നേടാനാവും.
പദ്ധതിയിൽ ഗുണഭോക്താവാൻ രണ്ട് പശുക്കൾ നിർബന്ധമാണ്. ഒറ്റപശു വളർത്തുന്നവർ രണ്ടാക്കി മാറ്റിയാൽ ആനുകൂല്യങ്ങൾ ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി കാലികൾക്ക് പച്ചപ്പുല്ലിനുവേണ്ടി നഗരസഭയിലെ തരിശുഭൂമിയിൽ പുൽകൃഷി നടപ്പാക്കും. നേരേത്തതന്നെ ഇത്തരം കർഷകരെയും ഗ്രാമീണ തൊഴിലുറപ്പിൽ ഉൾപ്പെടുത്തുന്നതിന് മുറവിളി ഉയർന്നിരുെന്നങ്കിലും നടപടികൾ നീണ്ടുപോകുകയായിരുന്നു.
ഇപ്പോൾ ക്ഷീരകർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയിയുടെ ആനുകൂല്യത്തിന് വഴിതുറന്നത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ യോഗത്തിൽ സ്വീകരിച്ച തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ്.
പട്ടികജാതി, പട്ടികവർഗം, സ്ത്രീകൾ കുടുംബനാഥയായിട്ടുള്ളവർ, ദാരിദ്ര്യരേഖയിൽ താഴെത്തട്ടിലുള്ള ക്ഷീര കർഷകർ, ശാരീരികമായ വൈകല്യങ്ങൾ നേരിടുന്ന കുടുംബത്തിലെ ഗൃഹനാഥനായിട്ടുള്ളവർ, ഭൂപരിഷ്ക്കരണത്തിെൻറ ഗുണഭോക്താക്കൾ, പി.എം.എ.വൈ പദ്ധതിയിലൂടെയുള്ള ഗുണഭോക്താക്കൾ, ലൈഫ് പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ നേടിയവർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.
ഇപ്രകാരം 10 ലിറ്റർ പാലെങ്കിലും ക്ഷീരകർഷകരുടെ സഹകരണ സംഘത്തിൽ നൽകണം. പാസ് ബുക്കിൽ രേഖപ്പെടുത്തുന്നമുറക്ക് ഒരു ദിവസത്തെ വേതനം ലഭ്യമാകുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ നൂറുദിന വേതനം ഉപഭോക്താവിന് കിട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.