കോഴിക്കോട്: സംരംഭകരുടെ സംഘടനയായ ലൈഫ് ലൈൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗങ്ങൾ സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽ കുമ ാറുമായി കൃഷിയുടെ പുത്തൻ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. ഓൺലൈൻ ചർച്ചയിൽ 360ഓളം സംരംഭകർ പങ്കെടുത്തു.
കാർഷിക മേഖലയിൽനിന്ന് വരുമാനത്തിടൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും വിപണനവും സാധ്യമാക്കാൻ സംസ്ഥാന സർക്കാറുമായും കർഷകരുമായും സഹകരിച്ച് പ്രവർത്തിക്കാൻ ലൈഫ് ലൈൻ ചേംബർ ഓഫ് കോമേഴ്‌സിലെ സംരംഭകരെ മന്ത്രി സ്വാഗതം ചെയ്തു.
കോവിഡിനുശേഷം മടങ്ങിവരുന്ന പ്രവാസികൾ ഉൾപ്പടെയുള്ളയുള്ളവർക്ക് അവനവെൻറ മണ്ണിൽ കൃഷി ചെയ്ത് കാർഷിക സംരംഭകനാകാനും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനും കാർഷിക സംരംഭകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന കൂട്ടായ്മ തുടങ്ങാനും ചർച്ചയിൽ തീരുമാനിച്ചു.
കേരളത്തിലെ തനതായ കാർഷിക വിളകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ആഗോള ബ്രാൻഡ് തുടങ്ങുമെന്ന് ചെയർമാൻ അബ്ദുൽ കരീം പഴേരി അറിയിച്ചു. ഇതിെൻറ ഭാഗമാകാൻ താൽപ്പര്യമുള്ള സംരംഭകർക്ക് ജില്ലതല ക്ലസ്റ്ററിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാകാം. കൂടുതൽ വിവരങ്ങൾക്ക്: വാട്ട്സ്ആപ്പ്: 75929 15555. വെബ്സൈറ്റ് : www.lifelinechamber.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.