കിയവ്: യുക്രെയ്നിൽ സമാധാനമുണ്ടാക്കാൻ ദീർഘകാലമായുള്ള നാറ്റോ അംഗത്വം എന്ന ആഗ്രഹം ഉപേക്ഷിക്കാൻ തയാറാണെന്ന് പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. പാശ്ചാത്യരാജ്യങ്ങൾ സുരക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സെലൻസ്കിയുടെ നിലപാടുമാറ്റം. യു.എസ്, യുറോപ്യൻ യൂണിയൻ വക്താക്കളുമായി ചർച്ച മുമ്പാണ് സെലൻസ്കിയുടെ നിലപാടുമാറ്റം.
യുക്രെയ്ൻ യുദ്ധം എത്രയുംപെട്ടെന്ന് തീർക്കണമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ചർച്ച നടന്നത്. ട്രംപിന്റെ വക്താവായ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാർദ് കുഷ്ണറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ജർമനിയിൽ വെച്ചായിരുന്നു ചർച്ച. യുക്രെയ്ൻ, യുറോപ്യൻ പ്രതിനിധികളാണ് ചർച്ചക്കെത്തിയത്. നിയമപരമായ സുരക്ഷ യുറോപ്പും യു.എസും ഉറപ്പ് നൽകുകയാണെങ്കിൽ നാറ്റോ അംഗത്വത്തിൽ നിന്നും പിന്നോട്ട് പോകാമെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി സെലൻസ്കി ചർച്ചകൾക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു.
ആർട്ടിക്കിൾ അഞ്ച് പ്രകാരം യു.എസും യുക്രെയ്നും തമ്മിൽ സുരക്ഷാ കരാർ വേണം. ഇതിനൊപ്പം യുറോപ്യൻ അംഗരാജ്യങ്ങളും കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സുരക്ഷാ ഉറപ്പ് യുക്രെയ്ന് നൽകണം. അങ്ങനെയെങ്കിൽ ഭാവിയിൽ ഒരു റഷ്യൻ ആക്രമണം തടയാനാവുമെന്ന് സെലൻസ്കി പറഞ്ഞു.
അതേസമയം, ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തുമെന്ന് സെലൻസ്കിയുടെ ഉപദേശകൻ ദിമിത്രോ ലിറ്റ്വെൻ അറിയിച്ചു.
മോസ്കോ: യു.എസിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, റഷ്യയുടെ തെക്കുപടിഞ്ഞാറൻ സരടോവ് മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു.
കുട്ടികളുടെ നഴ്സറിയുടെയും ക്ലിനിക്കിന്റെയും ജനലുകൾ തകർന്നു. റഷ്യയുടെ ആകാശത്ത് അർധരാത്രിയിൽ പറന്നെത്തിയ 41 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതായും പ്രാദേശിക അധികാരികൾ അറിയിച്ചു. യുക്രയ്നിലെ ഊർജമേഖലയിലേക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഖേർസൺ ഉൾപ്പെടെ വിവിധ മേഖലകളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്.
അതേസമയം റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യൂറോപ്യൻ നേതാക്കളുമായി ജർമനിയിൽ കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.