ദുബൈ: പാരാമിലിറ്ററി റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയതിൽ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തി ഇറാന് പ്രതിഷേധം അറിയിച്ചു.
ജനുവരിയിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിനെ തുടർന്ന് യു.എസ് ആക്രമണ ഭീഷണി നിലനിൽക്കെയാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് റവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ യൂറോപ്യന്‍ യൂനിയന്‍ അനുമതി നൽകിയത്. യു.എസും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റവല്യൂഷനറി ഗാർഡിനെ നേരത്തേ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.