വാഷിങ്ടൺ: രണ്ടാഴ്ചക്കിടെ രണ്ടാമതും വെനിസ്വേല എണ്ണക്കപ്പൽ യു.എസ് തടഞ്ഞു. വെനിസ്വേലയിലേക്ക് വരികയും അവിടെനിന്ന് പോവുകയും ചെയ്യുന്ന എല്ലാ വിലക്കുള്ള എണ്ണക്കപ്പലുകളും തടയുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ശരിവെക്കുന്നതാണ് പുതിയ നീക്കം.
വിലക്കുള്ള എണ്ണക്കപ്പലുകളുടെ മറവിൽ വെനിസ്വേലയിലെ മദൂറോ ഭരണകൂടം മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായാണ് യു.എസ് ആരോപണം. എന്നാൽ, മദൂറോ സർക്കാറിനെ മറിച്ചിടാനുള്ള ശ്രമമാണ് യു.എസ് നടത്തുന്നതെന്ന് വെനിസ്വേല ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.