അഫ്ഗാനിലെ യു.എൻ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുമെന്ന് യു.എസ്

വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ ഐക്യരാഷ്ട്ര സംഘടന(യു.എൻ) നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് തുടരുമെന്ന സൂചന നൽകി അമേരിക്ക. എന്നാൽ, താലിബാന്‍റെ നേതൃത്വത്തിൽ പുതുതായി രൂപീകരിക്കുന്ന സർക്കാറിന് സഹായമുണ്ടാവില്ലെന്നും അമേരിക്ക വ്യക്തമാക്കി. അഫ്ഗാന് നൽകേണ്ട സഹായങ്ങൾ ചർച്ച ചെയ്യാൻ സെപ്റ്റംബർ 13ന് യു.എൻ സെക്രട്ടറി ജനറൽ അേന്‍റാണിയോ ഗുട്ടറസ് ജനീവയിലെത്തുന്നുണ്ട്.

അഫ്ഗാനിലെ സാധാരണ ജനങ്ങൾക്കായി പണം ചെലവഴിക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. നിലവിൽ താലിബാന് സാമ്പത്തിക സഹായം നൽകാൻ യാതൊരു പദ്ധതിയുമില്ലെന്ന് യു.എസ് വ്യക്തമാക്കിയതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ ജി.ഡി.പിയുടെ 40 ശതമാനവും വിദേശ ഫണ്ടിങ്ങിൽ നിന്നാണ്.

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഏകദേശം 18 മില്യൺ ജനങ്ങൾക്ക് മാനുഷികമായ സഹായം ആവശ്യമായി വരുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചുവെങ്കിലും ഇതുവരെ സർക്കാർ രൂപീകരണ നടപടികളുമായി മുന്നോട്ട് പോയിട്ടില്ല.

Tags:    
News Summary - US seen funding Afghan humanitarian aid, but not the Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.