ടിക്ടോക് നിരോധനം സ്റ്റേ ചെയ്തതിനെതിരെ ട്രംപ് ഭരണകൂടം കോടതിയിലേക്ക്

ന്യൂയോർക്: ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ച നടപടി സ്റ്റേ ചെയ്ത ഫെഡറൽ കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ പുനഃപരിശോധനാ ഹരജി നൽകും. യു.എസ്. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ആപ് സ്റ്റോറുകളിൽ നിന്ന് ടിക്ടോക് നീക്കാനുള്ള അമേരിക്കൻ തീരുമാനമാണ് കൊളംബിയയിലെ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി കാൾ നിക്കോളാസ് സെപ്റ്റംബറിൽ സ്റ്റേ ചെയ്തത്. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവു പ്രകാരം നിരോധനം നിലവിൽ വരുന്നതിന് മണിക്കൂറുകൾ മുമ്പാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ, നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ടിക്ടോകിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ട്രംപിന്‍റെ തീരുമാനത്തിനെതിരെ ആപ് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് നിയമനടപടി സ്വീകരിച്ചത്. അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് ട്രംപ് ചെയ്തതെന്നും അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.

രാഷ്ട്രീയ കാരണങ്ങളാണ് അമേരിക്കയിൽ ടിക്ടോക് നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഒത്തുചേരുന്ന ഒാൺലൈൻ സമൂഹത്തെ ഇല്ലാതാക്കുകയാണ് ട്രംപിന്‍റെ പ്രവൃത്തികളിലൂടെ സംഭവിക്കുന്നതെന്നും ബൈറ്റ്ഡാൻസ് ചൂണ്ടിക്കാട്ടിയിരുന്നു.

ചൈനീസ് ആപുകളായ ടിക് ടോകുമായും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് കൊണ്ട് ആഗസ്റ്റിൽ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക് ടോകിന്‍റെ ഉടമസ്ഥരായ ബെറ്റ്ഡാൻസുമായും വി ചാറ്റിന്‍റെ ടെൻസെന്‍റുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.