റഷ്യയുമായി മിസൈൽ കരാർ; ഇന്ത്യ പിൻമാറണമെന്ന് അമേരിക്ക

ന്യൂഡൽഹി: റഷ്യയിൽനിന്നും എസ്-400 മിസൈൽ വാങ്ങാനുള്ള നീക്കത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന ആവശ്യവുമായി അമേരിക്ക. നേരത്തെ എസ്-400 വാങ്ങിയ തുർക്കിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സമാന മിസൈൽ ഇന്ത്യ വാങ്ങാൻ ഒരുങ്ങുമ്പോഴും അനിഷ്ടം പ്രകടിപ്പിച്ചിരിക്കുന്നത്.

അഞ്ച് യൂനിറ്റ് എസ്-400നായി 543 കോടി ഡോളറിൻെറ കരാറാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലേകത്തെ മികച്ച മിസൈലുകളില്ലൊന്നാണിത്. ഈ വർഷം അവസാനത്തോടെ മിസൈലുകള്‍ ഇന്ത്യയില്‍ എത്തിച്ചേക്കും.

കരാറിനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു. പുതിയ പ്രസിഡൻറ് ജോ ബൈഡനും ഇതേ നിലപാടിൽ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, തുർക്കിക്കെതിരെ സ്വീകരിച്ച നിലപാട് ഇന്ത്യക്കെതിരെയും സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. തുർക്കിക്കെതിരായ അമേരിക്കൻ ഉപരോധത്തെ വിമർശിച്ച് റഷ്യ രംഗത്തുവന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.