യുക്രെയ്നിലെ അധിനിവേശം റഷ്യ ഉടൻ നിർത്തണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: യുക്രെയ്നിലെ അധിനിവേശം റഷ്യ ഉടൻ നിർത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരിൽ 13 പേരും റഷ്യക്കെതിരെ നിലപാട് എടുത്തു. രണ്ട് പേർ മാത്രമാണ് വിരുദ്ധമായ സമീപനം സ്വീകരിച്ചത്.

റഷ്യൻ പിന്തുണയോടെ യുക്രെയ്നിൽ അധിനിവേശം തുടരുന്ന സൈന്യങ്ങളേയും നിയന്ത്രിക്കണമെന്നും നീതിന്യായ കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് റഷ്യ നടപ്പാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്ഷേ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി റഷ്യ നടപ്പാക്കാനുള്ള സാധ്യതകൾ വിരളമാണ്.

അതേസമയം, നീതിന്യായ കോടതിയുടെ ഉത്തരവിനെ യുക്രെയ്ൻ സ്വാഗതം ചെയ്തിട്ടുണ്ട്. ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. യു.എസും കോടതി നിർദേശത്തെ സ്വഗതം ചെയ്തു.

Tags:    
News Summary - UN court orders Russia to halt invasion of Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.