യുക്രെയ്ൻ പ്രസവാശുപത്രിയിൽ മിസൈലാക്രമണം; നവജാത ശിശു മരിച്ചു

കിയവ്: യുക്രെയ്നിലെ വിൽനിയാൻസ്കിൽ പ്രസവാശുപത്രിയിൽ മിസൈൽ ആക്രമണമുണ്ടായി നവജാത ശിശു മരിച്ചതായി അധികൃതർ പറഞ്ഞു. മാതാവിനും ഡോക്ടർക്കും പരിക്കേറ്റു.

രണ്ടുനില കെട്ടിടം തകർന്നു. ഈ സമയം വാർഡിൽ ഇവരല്ലാതെ ആരുമില്ലാത്തതിനാൽ കൂടുതൽ മരണം ഒഴിവായി. സപൊറീഷ്യ ഗവർണർ ടെലഗ്രാമിലൂടെ വിഡിയോ പങ്കുവഹിച്ചു.

റഷ്യ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. അതിനിടെ, സംഭവത്തോടുള്ള പ്രതികരണമായി യൂറോപ്യൻ പാർലമെന്‍റ് റഷ്യയെ തീവ്രവാദത്തിന്‍റെ സ്പോൺസർ എന്ന് വിശേഷിപ്പിച്ചു.

Tags:    
News Summary - Ukraine says baby killed in Russian missile strike on maternity hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.