പാരിസ്: ജലാതിർത്തി ലംഘിച്ചെത്തിയ ലൈസൻസില്ലാത്ത ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ട് ഫ്രാൻസ് പിടിച്ചെടുത്തു. അതിർത്തി ലംഘിച്ചതിന് മറ്റൊരു ബോട്ടിന് പിഴയും ചുമത്തിയിട്ടുണ്ട്.
ഇതോടെ ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂനിയനും ബ്രിട്ടനും തമ്മിൽ ജലാതിർത്തി സംബന്ധമായ തർക്കങ്ങൾ കൂടുതൽ രൂക്ഷമായി. വടക്കൻ മേഖലയിലെ ലെ ഹാവ്റെയിൽ കഴിഞ്ഞദിവസം അർധരാത്രി പട്രോളിങ്ങിനിടെ ബോട്ടുകൾക്ക് മുന്നറിയിപ്പു നൽകിയിരുന്നതായി ഫ്രഞ്ച് നാവിക വിഭാഗം അറിയിച്ചു.
പിടിച്ചെടുത്ത ബോട്ട് ഇപ്പോൾ ഫ്രഞ്ച് ജുഡീഷ്യൽ വിഭാഗത്തിെൻറ നിയന്ത്രണത്തിലാണ്. ഫ്രഞ്ച് ജലാതിർത്തിയിൽ മത്സ്യബന്ധനം നടത്താൻ ബോട്ടിന് ലൈസൻസുണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. നടപടി നിരാശാജനകമാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതികരിച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.