വാക്സിനുകൾ മാറിമാറി നൽകുന്നതിനെ കുറിച്ച് ആലോചന

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിൻ കൂടുതൽ ഫലപ്രദമാകുന്നതിന് രണ്ടു വ്യത്യസ്ത വാക്സിനുകൾ മാറിമാറി നൽകുന്നതിനെ കുറിച്ച് ഓക്സ്ഫഡ്-ആസ്ട്രസെനകയും സ്പുട്നികും ആലോചിക്കുന്നു. റഷ്യയുടെ സ്പുട്നികും ഓക്സ്ഫഡ് വാക്സിനും അഡിനോവൈറസ് ഉപയോഗിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ, ആദ്യ ഡോസ് ഒരു വാക്സിനും രണ്ടാമത്തെ ഡോസ് അടുത്തതുമായാൽ പ്രതിരോധം കൂടുമെന്നുമാണ് നിഗമനം.

ഇതേക്കുറിച്ച് വിദഗ്ധർ പഠിച്ചുവരുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ൈഫസർ വാക്സിനാണ് യു.കെയിൽ നൽകുന്നത്. സ്പുട്നിക് നിർമാതാക്കളായ ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുമെന്ന് ആസ്ട്രസെനക വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Two different Covid vaccines are given alternately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.