ഇറാൻ വിട്ടയച്ച ഫ്രഞ്ച് പൗരൻ നാട്ടിലെത്തി

പാരിസ്: രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുത്തതിന് 20 മാസത്തിലേറെ ഇറാനിൽ തടവിലായിരുന്ന ഫ്രഞ്ച് പൗരൻ ലൂയിസ് അർനോഡ് വ്യാഴാഴ്ച ഫ്രാൻസിലെത്തി. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തെ ഇറാൻ വിട്ടയച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബുധനാഴ്ച എക്‌സിൽ ‘ലൂയിസ് അർനോഡ് സ്വതന്ത്രനാണ്’ എന്ന് പോസ്റ്റ് ചെയ്യുകയും ഇറാനുമായുള്ള സംഭാഷണത്തിന് മധ്യസ്ഥത വഹിച്ച ഒമാന് നന്ദി അറിയിക്കുകയുംചെയ്തിരുന്നു.

2022 സെപ്റ്റംബറിലാണ് അർനോഡ് അറസ്റ്റിലായത്. ശിരോവസ്ത്രം ധരിക്കാത്തതിന് കസ്റ്റഡിയിലെടുത്ത മഹ്സ അമിൻ എന്ന യുവതിയുടെ മരണത്തെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് അർനോഡിനെ അറസ്റ്റ് ചെയ്തത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.